കോലോത്ത്‌നാട്ടിലെ ശശി മഹാരാജാവ് ഫുൾ ടൈം ഫുൾ ജാർ സോഡയും ഫുൾ ഗ്രിൽഡ് ചിക്കനും കഴിച്ച് ഫുൾ വൈബിൽ ജീവിച്ചിരുന്ന ഒരു മഹാ രാജാവായിരുന്നു.
കലാവാസന ഒരു പൊടിക്ക് കൂടുതലായതിനാൽ കലാകാരന്മാരെ കൊട്ടാരത്തിലേക്ക് ക്ഷണിച്ച് പാട്ട് പാടിച്ച് പാരിതോഷികം കൊടുക്കുന്നത് മഹാരാജൻറെ പല ഹോബികളിൽ ഒന്നായിരുന്നു.
അങ്ങനെയിരിക്കെ രാജാവിൻറെ കാതുകളിൽ ആ വാർത്തയെത്തി. സപ്തഭാഷാസംഗമ ദേശത്ത് ഒരു സംഗീതജ്ഞൻ ഉണ്ടത്രേ. ഏഴുസ്വരങ്ങളും പോരാതെ വന്നപ്പോൾ സ്വന്തം ഏമ്പക്കവും മറ്റു ചിലതും സാധകമാക്കിയ ഒരു മഹാ ഗാനകോകിലൻ. ഗോപികമാർ "ഇക്കാ.., ഇക്കാ…, പൊന്നിക്കാ.." എന്ന് പറഞ്ഞ് പുറകേ നടന്നിരുന്നന്ന ഗാനഗന്ധർവൻ.
കേട്ടപാതി കേൾക്കാത്ത പാതി ആളെപ്പറഞ്ഞയച്ചു. കാടായ കാടും മേടായ മേടും താണ്ടി ശശിമഹാരാജാവിൻറെ ഭടന്മാർ ഒടുക്കം നെയ്മറെമൂലയിലെത്തി ആവശ്യമറിയിച്ചു. തിരിച്ചൊരു ഡിമാൻഡ് മാത്രമേ ചോദിച്ചോള്ളൂ
"വി എയ്റ്റ് ഉണ്ടാവുമോ കൊട്ടാരത്തിൽ ?"
അവസാനം സ്വന്തം വി എയ്‌റ്റുമായി കൊട്ടാരം വെച്ച് പിടിച്ചു നമ്മുടെ ഗന്ധർവ്വൻ.
രാജസദസ്സിൽ ഒത്ത നടുക്ക് സ്ഥാപിച്ചിട്ടുള്ള സംഗീതപീഢത്തിൽ ഗന്ധർവ്വൻ ഉപവിഷ്ടനായി. രാജാവ് ചോദിച്ചു "അങ്ങയുടെ പാദങ്ങളാൽ സ്പർശനമേറ്റ ഈ കൊട്ടാരവും പരിസരവും സുകൃതമേറ്റ ഒരിടമായി ഞാൻ കരുതിക്കൊള്ളട്ടെ. ഏത് ഗാനമാണ് ആലപിക്കാൻ പോകുന്നത്"
ഗന്ധർവനരുളി "കാടും മേടും കടന്ന് അറബി നാട്ടിലെത്തിയ എൻറെ പ്രിയസുഹൃത്ത് അവിടുത്തെ വിശേഷങ്ങൾ പങ്ക് വെച്ച് എനിക്കെഴുതിയ ഒരു കത്ത്പാട്ട് അങ്ങേയ്ക്കായി ഞാൻ സമർപ്പിക്കുന്നു. തെറ്റുകുറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല എന്നാലും എന്തെങ്കിലും പ്രയാസമുണ്ടായാൽ ക്ഷമിക്കുമെന്ന് കരുതുന്നു"
ഗന്ധർവ്വൻ വി എയ്റ്റ് ഓൺ ചെയ്ത് ഒരലക്കലക്കി
"സജ്‌നാ…. ഫാത്തിമാ….. ഖദീജാ …. ബീവാത്തു ...
കൊലുസിട്ട മൊഞ്ചത്തീ ഐവ ഐവാ "
പാട്ട് മുഴുവിക്കാൻ കാത്ത് നിന്നില്ല. ശശിമഹാരാജവ് കയ്യിൽകെട്ടിയ റോളക്സ് വാച്ചും, സ്വർണ മാലകളും വളകളും ഉടയാടകളും എന്തിനേറെ പറയുന്നു….. ഇട്ടോണ്ടിരുന്ന ജെട്ടി വരെ ഊരിയെടുത്ത് പാരിതോഷികമായി ഗന്ധർവ്വന് നൽകി ഹിമാലയസാനുവിലേക്ക് നടന്നകന്നു.
-കടത്തനാടൻ
എന്നാലും അതും കൂടി ഊരി കൊടുക്കേണ്ടായിരുന്നു അവസാനം പറഞ്ഞത്
ReplyDelete😁
ReplyDelete