Showing posts with label poem. Show all posts
Showing posts with label poem. Show all posts

Thursday, December 1, 2022

കാല്പനികത

 എല്ലാം മറന്നൊന്നുറങ്ങുവാൻ
കൊതിയുണ്ടിന്നെനിയ്ക്ക്
കഴിയുന്നില്ല അതിനായ് 
കണ്ണടച്ചാൽ തെളിയുന്നതിപ്പോൾ 
ഒരു മുഖം മാത്രം മനതാരിൽ 
മോചനം നേടുവാൻ കഴിയില്ലെങ്കിലും വെറുതെ മോഹിക്കുന്നൊരു മോചനത്തിനായി 
എല്ലാം മറന്നൊന്നുറങ്ങുവാൻ കഴിഞ്ഞെങ്കിൽ 
ദു:ഖങ്ങളിൽ നിന്നും , സന്തോഷങ്ങളിൽ നിന്നുള്ള മോചനമായേനെ 
ഹാ ! എത്ര സുന്ദരസ്വപ്നം
നടക്കില്ലെന്നറിയാമെങ്കിലും
വെറുതെ മോഹിക്കുന്നെൻ മനം 
എല്ലാം മറന്നൊന്നുറങ്ങുവാൻ

         

                 റ്റാറ്റൂസ്






Monday, October 17, 2022

അമ്മ മനം

 കുഞ്ഞേ ,

നിന്നോടുളള സ്നേഹത്താലമ്മതന്നുള്ളം  നിറയുന്നു.

നിൻ സ്വരമിങ്ങൊന്നു കേൾപ്പാൻ

കാതുകൾ തിരയുന്നു. 

നിൻ ചിരിയൊന്നു കാണുവാൻ

കണ്ണുകൾ തിരയുന്നു..   

നിൻ മൂർദ്ദാവിലായിരമുമ്മകളേകി 

നിൻമേനി നെഞ്ചോടു ചേർപ്പാനീ മനം തുള്ളിത്തുടിക്കുന്നു.

    

              - റ്റാറ്റൂസ്





പുഞ്ചിരി

 ആദ്യാനുരാഗത്തിന്‍ മന്ദസ്മിതവുമായി

 എന്നിലേയ്ക്കൊഴുകി എത്തിയവളെ

 നിന്‍ മൃദു ഹാസത്തില്‍ ഞാനെന്നെ മറന്നു

 നിൻ അഴകുള്ള പുഞ്ചിരി കാണുവാൻ ഓമലെ

 ഞാനെന്നും കൊതിക്കുന്നു

അകന്നു നീ പോകല്ലേ 

ഈ പാൽ പുഞ്ചിരിയുമായി


- റ്റാറ്റൂസ്







 

Friday, August 26, 2022

Jeerakamuttayikal

 


Jeerakamuttayikal a virtual abode

Where everyone is free to join 

Diversity in every which way 

Our hallmark and fortitude 

Each soul welcomed with a

Heartwarming നമസ്കാരം 

To be a part of our clan 

Blend in with the vibrancy 

You can check out anytime 

But you can never leave

Like a homing pigeon 

You’re always back


- Lini

Translation:


ജീരകമുട്ടായികൾ ഒരു വെർച്വൽ വാസസ്ഥലം


എല്ലാവർക്കും ചേരാൻ സ്വാതന്ത്ര്യമുള്ള


എല്ലാ രീതിയിലും വൈവിധ്യം


എന്ന മികവിന്റെ മുദ്ര ധൈര്യസമേതം പുലർത്തി


ഓരോ ആത്മാവിനെയും സ്വാഗതം ചെയ്തു


ഹൃദയസ്പർശിയായ നമസ്കാരം നൽകി


നമ്മുടെ കുലത്തിൽ 


ചടുലതയുമായി ലയിക്കുവാൻ സ്വഗതം ചെയ്യുന്നു


നിങ്ങൾക്കു ഇവിടെ നിന്നിറങ്ങാം


എന്നാൽ നിങ്ങൾക്ക് ഒരിക്കലും പോകാനാവില്ല


ഒരു കൂടണയുന്ന പ്രാവിനെ പോലെ


നിങ്ങൾ എപ്പോഴും മടങ്ങിവന്നിരിക്കും




Tuesday, July 5, 2022

ഭംഗി

ഭംഗിയില്ലാത്തവൾ
പെണ്ണായി പിറക്കരുതെന്നു
പെണ്ണുകാണാൻ
 വന്നവരിൽ പലരും
അവളെ ഓർമിപ്പിച്ചു.

പുകയേറ്റു കരിപുരണ്ട അടുക്കളയിൽ.
കണ്ണുനീര് 
നെഞ്ചിലെ തീചുളയിൽ
വറ്റിയ കണ്ണുകളുമായി
 പെറ്റമ്മ .

അടുത്ത വിലപ്പറച്ചിലുകാരന്
പലഹാരമുണ്ടാക്കാൻ
ഏതു കടയിൽ കടം പറയുമെന്നോർത്ത് കലങ്ങിയ കണ്ണുകളുമായി  നെഞ്ചുരുകുന്ന അച്ഛൻ.

ഒടുവിൽ,
ഭംഗിയും, പൊന്നും, പണവും വേണ്ടത്തിടത്തേക്ക്
അവൾ മണവാട്ടിയായി പോയ്.

അവളെ യാത്രയാക്കി തിരികെ നടക്കുമ്പോൾ ആരോ സ്വകാര്യമായി  മന്ത്രിച്ചു
അവൾ ശാന്തമായി ഉറങ്ങുന്നതിനു മുകളിലെങ്കിലും
ഒരു ഭംഗിയുള്ള മൈലാഞ്ചി നടണം.

 -പില്ലൂസ്‌  

സ്ത്രീ

ചെമ്മൺ പാതായിലൂടെ 
നടന്നു ഞാൻ പോകവേ 
കർണകാലോരമാം 
രോദനം കേട്ടു ഞാൻ 

ചുറ്റിലും നോക്കുന്നു 
ഭയമുണ്ടെനിക്കൊപ്പം 
ചുറ്റിലും നരബോജിത്തം 
ചവിട്ടുന്ന മണ്ണിത് 
കണ്ടു ഞാനാകാഴ്ച 
അറിയാതെ കൺമിഴി പൊത്തിഞാൻ നിന്നുപോയി 

കൈകാൽ തളരുന്നു 
ഉള്ളം പിടയ്ക്കുന്നു 
എൻ മുന്നിലൊരു 
ജീവൻ നിന്ന് പിടക്കുന്നു 
എന്തു ഞാൻ ചെയ്യേണം 
ആരെ വിളിക്കണം 
തെല്ലു പരിഭവത്തോടെ ഞാൻ - നിന്നുപോയി .

കൂർത്ത നഖങ്ങളാൽ 
മാന്തിപറിച്ചൊരാ മുഖത്തിൽ 
നൊന്തു പ്രസവിച്ചോരമ്മയെ - കണ്ടു ഞാൻ 
കൂർത്ത നഖങ്ങളാൽ മാന്തിപറിചോര മുഖത്ത് 
കൂടപ്പിറപ്പായ സോദരിയെ കണ്ടു ഞാൻ 
കൂർത്ത നഖങ്ങളാൽ മാന്തി പറിച്ചൊരാ മുഖത്ത് 
കണ്ണിന്റെ കണ്ണായ മകളെ 
കണ്ടു ഞാൻ 

പുറത്തേക്കു തള്ളിയ 
 കൺമിഴി കൊണ്ടിതാ 
ലോകത്തെ നോക്കുന്നു 
ചലിക്കാത്ത മേനിയാൽ.
കാമത്തിൽ വെറിപൂണ്ട കുറുനറിക്കൂട്ടമേ 
ഓർക്കുക 
അമ്മയാണ്,
സോദരിയാണ്,
പൊന്മകളാണ് 
സ്ത്രീ 
കുറുനരി കൂട്ടംതൻ 
താണ്ഡവമാടുമ്പോൾ 
സ്ത്രീതോമേ ശപിക്കല്ലേ 
ഭൂമിയെ 
കുറുനരികൂട്ടത്തെ 
കുഴിവെട്ടി മൂടുവാൻ 
ഒരു സുപ്രഭാതം 
വിടരട്ടെ പാരിൽ ...

-പില്ലൂസ്‌  

Friday, June 10, 2022

എന്തിനോ തിളയ്ക്കുന്ന സാമ്പാർ

കാലത്തും വൈകിട്ടും സാമ്പാർ കഴിക്കാത്ത 
ദിവസങ്ങൾ ഈ വർഷമൊട്ടുമില്ല 
എന്നുള്ള സത്യമറിഞ്ഞിട്ടും വീണ്ടുമാ
കുക്കർ കഴുകി തുറന്നു വച്ചു  

മഞ്ഞ നിറമുള്ള തുവരപ്പരിപ്പു ഞാനാ 
ദ്യമേ തന്നേ കഴുകിയിട്ടു 
മൊത്തത്തിലല്പം കളർഫുളാക്കാൻ 
ചെം-പരിപ്പും കൂടെ വിതറിയിട്ടു.

ഉപ്പിട്ടു മുളകിട്ടു മഞ്ഞളിട്ടു 
പിന്നെ കൊച്ചച്ഛൻ തന്നൊരാ കായമിട്ടു   
മൊട്ടിട്ടമുല്ലപോൽ കുപ്പീലിരുന്നൊരാ 
മല്ലിയും കാൽടീസ്പൂൺ കൂടെയിട്ടു 

തക്കാളി നാലായി മുറിച്ചിട്ടതിൻമേലെ 
വെള്ളുള്ളി നല്ലോണം ചതച്ചതിട്ടൂ 
കിച്ചൻറെ മൂലയിൽ കരഞ്ഞിരുന്നോരാ-വ 
ഴുതനേം കൂടെ ഞാൻ കഴുകിയിട്ടു 

ഇഞ്ചി കടിച്ചൊരു മങ്കിയെ പോലെ ഞാൻ 
കുനുകുനാന്നരിഞ്ഞോരിഞ്ചിയിട്ടൂ.          
അയലത്തെ സായിപ്പിന്റപ്പൂപ്പൻ കൊണ്ട്വന്ന 
മല്ലിയിലയും ഞാൻ ചിക്കിയിട്ടു. 

വെണ്ടയും മുരിങ്ങയും കായ്കറികളും 
ആവിശ്യത്തിലേറെ ഞാൻ വാരിയിട്ടു 
ചില്ലുഭരണിയിൽ സൂക്ഷിച്ചുവെച്ച   
പലപൊടികളും കൂടെ ഞാൻ വിതറിയിട്ടൂ 

ഇനിയെന്തിടണമെന്നാമാന്തിച്ചു നിൽക്കവേ 
ഗ്യാസിന്റെ ബില്ലെനിക്കോർമ്മവന്നൂ 
ഒട്ടും മടിക്കാതെ തന്നെഞാനൊരുകുട്ട  
ഉരുളക്കിഴങ്ങതിൽ  കൊട്ടിയിട്ടൂ  
 
അമ്മൂമ്മ  തന്നറെസിപ്പി പ്രകാരമാ-
മാദ്യത്തെ ചേരുവ വെള്ളമല്ലോ.
വെള്ളമൊഴിച്ചുഞാൻ നാലൊന്നിളക്കി 
ബട്ട് ഐ ഡോണ്ട് നോ ഇനിയെന്ത് പറ്റുമെന്ന്.

റിസ്കെടുക്കാതെയീ ലോകത്ത് വാഴുവാൻ 
പറ്റില്ലെന്നല്ലയോ നഗ്നസത്യം 
അതുകൊണ്ടുതന്നെയമമാന്തിക്കാതെ  ഞാൻ 
കുക്കറടച്ചു അടുപ്പിൽ വെച്ചു 

യുദ്ധം കഴിഞ്ഞൊരു പ്രതീതി പോലെന്റെ 
കുക്കറിൽ സാമ്പാറ് രൂപപ്പെട്ടൂ 
ചിതറിക്കിടന്നൊരാ മുരിങ്ങാക്കോൽ കഷ്ണങ്ങൾ  
പീരങ്കി കണക്കേ കാണപ്പെട്ടൂ.  

വേവാത്ത പരിപ്പിൻകുഞ്ഞുങ്ങളൊക്കെയും 
മേലോട്ട് വന്നെന്നെ കളിയാക്കിവിട്ടൂ 
എന്തിന്നു ലച്ചൂ 
ഈ സാമ്പാറ് കൊണ്ടെൻറെ നെഞ്ചത്ത് കയറി പൊങ്കാലയിട്ടൂ ?

- കടത്തനാടൻ 

നായകൻ

 വില്ലാളിവീരനാം അർജ്ജുനൻ കാലത്ത് 
ബച്ചൻറെ വീട്ടിൽ വിരുന്നുചെന്നീടുമ്പോൾ 
അയലത്ത് പാർക്കുന്ന ഗാന്ധിതൻ പുത്രനാം 
ട്രംപിൻറെ ചോദ്യത്തിൽ അതിശയം പൂണ്ടുത്രെ 
 
"ചുണ്ണാമ്പുണ്ടോ ഹിറ്റ്ലറേ, തീപ്പെട്ടിയെടുക്കാൻ?"

മാലോകരാകെ വിരണ്ടോടിയെന്നും 
ഭൂലോകമാകെ കിടുങ്ങിവിറച്ചെന്നും 
നായരേമൂലേന്ന് പ്രക്ഷേപണം ചെയ്ത 
പാവമാം കാട്ടാളനല്ലയോ ടി നായകൻ.
 
പുട്ടിനെ വെല്ലുന്ന തള്ളലും കൊണ്ടിന്ന്  
പുട്ടിന്റെ റഷ്യയെ തള്ളുവാൻ കെൽപുള്ള 
മറ്റൊരു ജൻമമീ പാരിലില്ലെന്ന   മഹാ-
സത്യം  തെളിയിച്ച മർത്യനാം  നായകൻ 

പഞ്ചേന്ദ്രിയങ്ങൾ ഒരു പത്തൂപതിനഞ്ചും 
പഞ്ചഭൂതങ്ങൾ കൊട്ടക്കണക്കിനും  
കൈവശമുണ്ടെന്നഹങ്കാരമില്ലാതെ 
ചളികൊണ്ട് ജീവിക്കും പാവമാം നായകൻ 

നേരം വെളുക്കുന്ന നേരത്ത് തന്നെ     
ഒരുലോഡുമണ്ണും ജലവും കുഴച്ചു-
ങ്ങുണ്ടാക്കിവച്ചോരോ  അസ്ത്രങ്ങളും കൊണ്ട
മ്മാനമാടുന്ന പോരാളിയാം നായകൻ.

- കടത്തനാടൻ 

💕Valentine’s Day Celebration - Feb 15, 8 PM IST

IMPORTANT DISCLAIMER We will be writing letters, dedicating songs, and highlighting members throughout the event. If you do not wish to part...