ഓൾ പ്രമോഷൻ ഒന്നും ഉള്ള കാലം അല്ല. എങ്ങിനെ ഒക്കെയോ തത്തി ഒത്തി യാണ് UP സ്കൂൾ കടമ്പ കടന്നു എട്ടാം ക്ലാസ്സിൽ എത്തിയത്….
ക്രിസ്ത്യൻ പള്ളിയോട് അനുബന്ധിച്ചു സ്കൂളുകൾക്കു അന്ന് പള്ളിക്കൂടങ്ങൾ എന്നായിരുന്നു വിളിപ്പേര്…
അന്നൊക്കെ ഹിന്ദി പഠനം ആരംഭിച്ചത് 5 ആം ക്‌ളാസിൽ ആയിരുന്നു. ഹിന്ദി പഠിപ്പിക്കുന്ന Ambrose സിസ്റ്ററെ എല്ലാവർക്കും പേടിയായിരുന്നു. ടീച്ചറുടെ ചൂരൽ കഷായം കൈപ്പത്തി യിൽ കിട്ടാത്തവർ ചുരുക്കം ആയിരുന്നു. അതുപോലെ തന്നെ ഹിന്ദി പഠനവും ഒരു ബാലി കേറാ മലയായിരുന്നു.
എട്ടാം ക്ലാസ്സിൽ ഹിന്ദി പഠനം ഒരു വഴിതിരിവ് ആവും എന്ന് കരുതി… എന്നാൽ ചക്കിക്കൊത്ത ചങ്കരൻ സ്റ്റൈൽ ആയിരുന്നു മത്തായി സാർ. ഒന്നാം ക്ലാസിൽ പഠിപ്പിച്ച പാറുക്കുട്ടി ടീച്ചറുടെ ഭർത്താവ് ആയിരുന്നു അദ്ദേഹം.. കുട്ടികളുടെ പ്രിയപ്പെട്ട ടീച്ചർ ആയിരുന്നു പാറുക്കുട്ടി... മത്തായി സാർ ക്ലാസ്സിൽ വന്നു എന്തെങ്കിലും ഇന്ത്യ ചരിത്രമോ മറ്റോ പറഞ്ഞു 40 minute കളയും… എന്നിട്ട് 10 മിനുട്ടിൽ പാഠഭാഗം എടുത്തു അവസാനിപ്പിക്കും.
എന്നിട്ട് മത്തായി ആത്താ തോ മറിയം…-------. ഒരു question ചോദിച്ചു..ക്ലാസ്സ് അവസാനിപ്പിക്കും..
ക്ലാസ്സിൽ test ഇടാൻ തുടങ്ങിയപ്പോൾ ആണ് "മുട്ടയിടൽ" തുടങ്ങിയത്.10 മാർക്കിന്റെ ക്ലാസ്സ് ടെസ്റ്റ് പേപ്പറിൽ ഏറ്റവും അധികം" O" വാങ്ങി ഞാൻ റെക്കോർഡ് ഇട്ടു… ഏഴ് മുട്ടകൾ.. പലർക്കും 6 മുതൽ താഴോട്ട് ആയിരുന്നു. അവർക്കു മുന്നിൽ വിജയശ്രീലാളിതൻ ആയി ഞാൻ നിന്നു…
ഓണപ്പരീക്ഷക്കു എന്റെ മുട്ടകൾ 16 ആയി വർധിച്ചു, എന്നാൽ പുളിക്കൽ ജോജോ ഇപ്രാവശ്യം എന്നെ മറികടന്നു 18 എണ്ണം വാങ്ങി കേമൻ ആയി.
തെറ്റുന്ന ഉത്തരങ്ങൾക്ക് തെറ്റിന് പകരം പൂജ്യം നൽകി അതു ഇടതു വശത്തു മുകളിൽ കൂട്ടി എഴുതി വക്കും...അതായിരുന്നു മാഷിന്റെ രീതി.
ചെവി പിടിച്ചു "പൊന്നാക്കുന്ന" ശിക്ഷ ആയിരുന്നു സാർ നടപ്പാക്കിയിരുന്നത്, ഇതു ചൂരൽ കഷായത്തെക്കാൾ ചൂടേറിയതായിരുന്നു. മുട്ടകൾ കൂടുമ്പോൾ പൊന്നാക്കൽ ദൈർക്യം കൂടും… അതോടൊപ്പം തനിക്കൊക്കെ വേലി കെട്ടാൻ പോയി കൂടെ എന്ന ഒരു സ്ഥിര ചോദ്യവും ആവർത്തിക്കും.
എങ്കിലും സാറിന്റെ കഥകളിൽ നിന്നാണ് ഗാന്ധിജി മുതൽ നമ്മുടെ എല്ലാ സ്വാതന്ത്ര്യ സമര നേതാക്കളുടെയും കഥകൾ ഞങ്ങൾ മനഃപാഠമാക്കിയത്. അപ്പോഴും ഹിന്ദി ഭാഷ ഒരു കീറാ മുട്ടിയായി ഞങ്ങളുടെ മുൻപിൽ (last ബെഞ്ചു കാർ )അവശേഷിച്ചു.
-Santu
No comments:
Post a Comment