Thursday, July 28, 2022

കൂട്ടിക്കെട്ടലുകൾ

ബന്ധങ്ങൾ ചിലതു അങ്ങിനെയാണ് .. അറിഞ്ഞുകൊണ്ട് വന്നു ചേർക്കപെടുന്നതും  .. ചിലതു താൻ  പോലുമറിയാതെ തന്നിലേക്ക് വന്നു ലയിച്ചു ചേരുന്നതും .. ഈ കൊച്ചു ജീവിതത്തിലേക്ക് അറിഞ്ഞോ അറിയാതെയോ എത്തി  ചേരുന്ന ജീവനുകൾ ഉണ്ട്‌. ഒരുപാടു മോഹങ്ങളും സ്വപ്നങ്ങളും ഒക്കെയുള്ളവർ.പുതുമണ്ണിന്റെ മണം മായുന്നതിനേക്കാൾ    വേഗത്തിൽ പരസ്പരം തോന്നിയ പ്രണയം കൈമോശം വരുന്നവർ ..

തെറ്റ് പറയുന്നില്ല..പറയാനുമാവില്ല .. രണ്ടു സാഹചര്യങ്ങളിൽ വളർന്ന..വളർത്തപ്പെട്ട,സംസ്‍കാരം കൊണ്ടും സംസാരം കൊണ്ടും വ്യത്യസ്തരായവർ.. 

ഇഷ്ടക്കേടുകൾ പരസ്പരം തുറന്നു പറയാൻ പറ്റാതാവുന്നിടത്തു തകർന്നു തുടങ്ങുന്ന,കണ്ണീരിന്റെയും വാക്പോരിന്റെയും സമ്മർദ്ദം കൊണ്ട് വീർപ്പുമുട്ടുന്ന ജീവച്ഛവങ്ങളായ മനുഷ്യർ.. 

ഇത്രയും കാലം നമ്മൾ കണ്ടത് ഈ സമൂഹം വളർത്തിയ മനുഷ്യരെ ആണ് .നിങ്ങൾ എന്ത് കരുത്തും എന്ന് കരുതി തന്നിലേക്ക്   തന്നെ ഒളിച്ചവർ.. 

ഈ തലമുറയ്ക്ക് മുന്നിലേക്ക് ഞാനും നിങ്ങളും ഉൾപ്പെടുന്ന ഈ സമൂഹം തുറന്നു  വച്ചിരിക്കുന്ന ഒരു വലിയ ലോകമുണ്ട്..ഇഷ്ടങ്ങളെ ഓടിച്ചിട്ട് പിടിക്കാൻ പ്രോത്സാഹിപ്പിക്കുന്ന .. ഇഷ്ടമില്ലായ്മകളെ പച്ചക്കു വിളിച്ചു പറയാൻ ഓർമിപ്പിക്കുന്ന .. നീ സ്വീകാര്യനായിടത്തു പാറിപ്പറന്നു നടക്കാൻ ആശംസിക്കുന്ന സുന്ദരമായ ഒരു ലോകം..

നിന്റെ മുൻപിലേക്ക് ചില options ഞാൻ തരികയാണ്..ഞാനാണ് ഈ ലോകത്തു ജീവിക്കേണ്ടത് എന്ന ബോധ്യം നിനക്കുണ്ടാവണം.. എന്റെ സഹയാത്രികൻ എന്ന്നെ മനസിലാക്കുന്നവരാണ് എന്ന തിരിച്ചറിവും നീ ഉണ്ടാക്കിയെടുക്കണം.നീ സ്വീകരിക്കപ്പെടാത്തിടത്തു നിന്ന് ഹൃദയഭാരമില്ലാതെ മാറി നടക്കാൻ നീ പഠിക്കണം..ഈ ജീവിതം ഒന്നേയുള്ളുവെന്നും വെറുപ്പും നിരാശയും നിന്നെ തളർത്തുമെന്നും  നീ തിരിച്ചറിയുന്നിടത്തുനിന്നു നിനക്ക് ഉയർന്നു പറക്കാൻ പറ്റണം….ഈ ലോകം നിന്റെയാണ്. ആവോളം സ്നേഹിക്കു.. സ്നേഹിക്കപ്പെടു .. ഇഷ്ടങ്ങൾ.. അടക്കിപിടിക്കാതെ അലറിവിളിച്ചു ഈ ലോകത്തോട് പറയു .. കേൾക്കട്ടെ .. എല്ലാവര്ക്കും തിരിച്ചറിവുണ്ടാവട്ടെ

- ബട്ടർഫ്‌ളൈ 















Wednesday, July 27, 2022

തിരഞ്ഞെടുപ്പ്

തിരഞ്ഞെടുപ്പ് എന്നതൊരു വല്യ കടമ്പ തന്നെയാണ്, അത് വൈവാഹിക ജീവിതത്തെ പറ്റി ആകുമ്പോ പ്രത്യേകിച്ചും. പലരുടെയും കാഴ്ചപ്പാടുകളും സ്വപനങ്ങളും ഒക്കെ വ്യത്യസപെട്ടിരിക്കും. എങ്ങനെ ഒരാളെ തിരഞ്ഞെടുക്കാം .. വലിയ ഒരു സമസ്യ തന്നെ ആണ് …. എപ്പൊഴും നമ്മുടെ തീരുമാനങ്ങൾ നമ്മുടെ ചിന്തകൾ മനസ്സിലാക്കിയത് ഒക്കെ ശരിയാക്കണം  എന്നുമില്ല ....എന്റെ കാഴ്ചപ്പാടിൽ നിങ്ങൾ വ്യത്യസ്തരായതു കൊണ്ട് തന്നെ ഇങ്ങനെ ആകണം തിരഞ്ഞെടുക്കപ്പെടേണ്ട ആൾ എന്ന് പറയാനും എനിക്കു സാധിക്കില്ല .. എന്നാൽ ഒന്ന് മാത്രം പറയാം മറ്റുള്ളവരുടെ നിയന്ത്രണത്തിൽ ആകരുത് നിങ്ങളുടെ തിരഞ്ഞെടുപ്പ് .. ചിലർക്ക്  എങ്കിലും ആരൊക്കെയോ അവരുടെ  ജീവിതത്തിൽ സ്വപ്ങ്ങളെ ഇല്ലാതാക്കാൻ ഉള്ള സമയവും..ഒരു തരത്തിലും പൊരുത്തപ്പെടാത്ത ആളെ പൊരുത്തം നോക്കി തീരുമാനിച്ചു കൊടുക്കുന്ന സമയം കൂടി ആണ് .. ഒരെ ദിശയിലേക്കു നോക്കാൻ കഴിയാത്ത രണ്ടുപേർ ഒരു സ്ഥലത്തു നിന്ന് മുന്നോട്ടു പോകാൻ ശ്രമിക്കുകയാണ് പലപ്പോഴും പലരുടെയും ജീവിതം .... പരസ്പര പൂരകങ്ങൾ അല്ലാത്ത രണ്ടു പേരെ മാടിന്റെ കഴുത്തിൽ കെട്ടിയ കയറുപോലെ കുടംബക്കാരുടെ സമൂഹത്തിനെ എല്ലാം നിയന്ത്രണത്തിൽ.. അവരെ മുന്നോട്ടേക്കു തള്ളി വിടുന്നു അതിനും പേര് കല്യാണം …. ഇതാണ് പലരുടെയും തിരഞ്ഞെടുപ്പ് .. ഓരോ വ്യക്തിയുടെയും മരണം കൊണ്ടുപോലും വേർപിരിക്കാൻ പറ്റാത്ത ബന്ധമായി കുടുങ്ങിയ ചങ്ങലയാണ് ചിലർക്ക് എങ്കിലും  കല്യാണം എന്നത് …. തിരഞ്ഞെടുപ്പ് എന്നത് ഓരോ വ്യക്തിയുടെയും സ്വാതന്ത്യം ആണെന്നും നമ്മുടെ വീട്ടിൽ സമൂഹത്തിൽ നമുക്കൊപ്പം ജീവിക്കുന്ന ഓരോരുത്തരും  ഓരോ വ്യക്തികൾ ആണെന്നുള്ള കാഴ്ചപ്പാട് ഉണ്ടാകേണ്ടത് നമ്മുടെ കുടുംബത്തിൽ തന്നെ ആണ് . അതിനുള്ള അരങ്ങു കൂടി ആയി തീരട്ടെ  ..കൂടുമ്പോ ഇമ്പമുള്ള നമ്മുടെ ഓരോ ഇടങ്ങളും എന്ന് … എന്നു മാത്രം ആഗ്രഹിച്ചുകൊണ്ട്

- നിങ്ങളുടെ സ്വന്തം അശ്വിൻ 


Monday, July 18, 2022

എൻ്റെ മകന്

ഭ്രാന്തമായ സ്നേഹം മാത്രം ആണ് അവനോടു. ഓരോ നിമിഷവും അവൻ എന്നിൽ നിറക്കുന്ന സന്തോഷം ചെറുപുഞ്ചിരിയിൽ ഒതുക്കുമ്പോഴും മനസ്സിൽ ഒരു കടലോളം സ്നേഹവും സന്തോഷവും… ശ്വാസത്തിനായ് അവന്റെ ആദ്യ കരച്ചിൽ ഇന്നും എൻറെ ചെവിയിൽ മുഴങ്ങുന്നു.. കുസൃതി നിറഞ്ഞ ചിരികൾ നിർബന്ധങ്ങൾ.. ചെറിയ വീഴ്ചകൾ കിണുങ്ങി കരച്ചിലുകൾ അങ്ങനെ ഓരോന്നും.. അവൻ വളരുകയാണ്  എനിക്കു മേലേക്ക്.. ആഘോഷിക്കുകയാണ് അവന്റെ വളർച്ച.... പക്ഷെ എന്റെ പേടി ഓരോ ദിവസവും പുതിയ പുതിയ കൂടുതൽ അറിവ് അവൻ നേടുമ്പോൾ അവന്റെ കൂട്ടുകാരനായി അവന്റെ സ്വപ്നങ്ങളിൽ അവനെ നയിക്കുവാൻ എനിക്ക് കഴിയുമോ? സ്വപനങ്ങളിൽ നിന്ന് സ്വപ്ങ്ങളിലേക്കു  പറക്കുവാൻ അഹ്രഹിക്കുന്ന ആ കുഞ്ഞു മനസ്സിനെ എൻറെ ബലഹീനതയിൽ പിടിച്ചു നിർത്താൻ എനിക്കു കഴിയില്ലല്ലോ. അവൻ വളരട്ടെ ആകാശവും കടലും കണ്ടു.... അതുകണ്ടു അവനു താങ്ങായി ഒന്ന് വീണുപോയാൽ ഞാൻ ഉണ്ട് കൂടെ എന്ന ഒരു വാക്കിൽ നെഞ്ചിൽ അണകെട്ടികിടക്കുന്ന സ്നേഹം അവൻ തിരിച്ചറിയും... ഓരോ നിമിഷവും ഒരായിരം ഓർമ്മകൾ ആണ് അവൻ തരുന്നത്.... എത്ര ഉയത്തിൽ ആയാലും എത്ര ദൂരത്തു ആയാലും ഇപ്പോഴും കുഞ്ഞേ എന്ന് വിളിക്കാൻ എൻറെ മന്സ്സു തുടിച്ചുകൊണ്ടേ ഇരിക്കും...

- നിങ്ങളുടെ സ്വന്തം അശ്വിൻ 


Friday, July 8, 2022

കാറ്റായി മഴയായി മഞ്ഞായി കടലായി … പ്രണയം

സ്നേഹം, പ്രേമം,  പ്രണയം… എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഇത് തമ്മിലുള്ള അന്തരം? ഇവ മൂന്നും തമ്മിലുള്ള ഒരു വിശകലനം ഉദ്ദേശിക്കുന്നില്ല. എങ്കിലും സ്നേഹം എന്നെ സംബന്ധിച്ചിടത്തോളം give and take ആണ്… പ്രേമം കൂടുതലും materialistic ആണെന്ന് കരുതുന്നു. പ്രണയം infinite ആണ്… അനന്തമായി പരന്നു കിടക്കുന്ന കടൽ പോലെ പ്രണയം. പ്രേമത്തിൽ ഒളിഞ്ഞും തെളിഞ്ഞും ഒരു സെക്സ് ഫാക്ടർ ഉണ്ട് , പക്ഷേ പ്രണയം അല്പം കൂടെ റിഫൈൻഡ് ആയ ഒരു spiritual ഫീൽ ആയിട്ടാണ്  തോന്നിയിട്ടുള്ളത്. ശരീരങ്ങളോടുള്ള ഒരു ആകർഷണം എന്ന നിലയിൽ മാത്രം പ്രണയത്തെ ഉൾക്കൊണ്ടിട്ടുള്ളവർ ഉണ്ടെങ്കിൽ, കാഴ്ചപ്പാടിൽ ഒരു വ്യതാസം വരുത്തിയാൽ ഒരു പക്ഷേ ജീവിതം കുറച്ചു കൂടെ പ്രെതീക്ഷകൾക്കും സന്തോഷങ്ങൾക്കും വഴി തെളിച്ചേക്കാം. 

ഒന്ന് മാറി ചിന്തിച്ചാൽ എന്താണ് ദൈവ വിശ്വാസത്തിന്റെ അടിസ്ഥാനം? സന്തോഷത്തിന്റെ, സമാധാനത്തിന്റെ, സമ്പത്തിന്റെ, പൂർണ്ണ ആരോഗ്യത്തിന്റെ ഉച്ചസ്ഥായ അവസ്ഥയിൽ പൊതുവെ ആളുകൾ ദൈവത്തെ ഓർക്കാറില്ല. വികസിത രാജ്യങ്ങളിൽ atheist ആയ ആളുകളുടെ എണ്ണം വർദ്ധിക്കുന്നതിന് കാരണം മറ്റൊന്നല്ല. സന്തോഷമറ്റവന്റെ, സമാധാനം നഷ്ട്ടപ്പെട്ടവന്റെ, കടം കയറി കിടപ്പാടം വിറ്റവന്റെ, അനാരോഗ്യം അലട്ടുന്നവന്റെ, ശരണപ്പെടാൻ എല്ലാ വഴിയും അടഞ്ഞവന്റെ പ്രതീക്ഷയുടെ അവസാനത്തെ… അവന്റെ ഒടുവിലത്തെ അഭയമാണ് ഈശ്വരൻ. അവന്റെ എല്ലാ സ്വപ്നങ്ങളും ദൈവവിശ്വാസത്തിലാണ്. ഇന്ത്യ പോലെ ഒരു രാജ്യത്ത്, മതവിശ്വാസം ഒരു ട്രില്യൺ ഡോളർ ബിസിനസാണ്. അത് കൊണ്ട് തന്നെ, ദുരിതക്കയത്തിൽ നിന്നും ജനങ്ങൾ ഒരു കാലത്തും കരകയറരുത് എന്നുള്ളത്ത് നാട് ഭരിക്കുന്ന നാട്ട് രാജാക്കന്മാരുടെ നിലനിൽപ്പിന്റെ കൂടെ പ്രശ്‌നമാണ്. sorry... മാറ്ററിൽ നിന്നും പോയി. അല്ലെങ്കിലും രാഷ്ട്രീയം വന്നാൽ ,ചോരയുടെ ചൂട് അല്പം കൂടും.

അപ്പോ, പറഞ്ഞു വന്നത്…. ദൈവവിശ്വാസം ഒരു അഭയമാണ് . പല പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടുന്ന മനുഷ്യൻ സ്വയം ആശ്വാസം കണ്ടെത്താൻ ശ്രെമിക്കുന്ന ഒരിടം. അത് പോലെ ഒന്നാണ് പ്രണയവും. ദൈനംദിന ജീവിതത്തിലെ നെട്ടോട്ടത്തിൽ നാം ജീവിക്കാൻ മറന്നു പോകുന്നതായി തോന്നിയിട്ടുണ്ടോ? ആവലാതികൾക്കും വേവലാതികൾക്കും ഇടയിൽ നമ്മുടെ സ്വന്തം ഹൃദയം ഇടിക്കുന്നതിന്റെ താളം ശ്രെധിച്ചിട്ടുണ്ടോ? കാശ് ഉണ്ടാക്കാൻ ഉള്ള ഓട്ടം ,ഓഫീസ് ടെൻഷൻ, കുട്ടികളുടെ പഠനം അവരുടെ ആരോഗ്യം, അത് പോലെ തന്നെ പങ്കാളിയുടെ ആരോഗ്യം, തമ്മിലുള്ള അസ്വാരസ്യങ്ങൾ പൊരുത്തക്കേടുകൾ അങ്ങനെ അങ്ങനെ ഒരു യന്ത്രം പോലെ യാന്ത്രികമായി ചലിച്ചു കൊണ്ടിരിക്കുന്ന ജീവിതം. പ്രണയം ഒരു റിലീഫ് ആണ്. നമുക്ക് എന്തിനോടും പ്രണയം തോന്നാം… എന്തിനേയും പ്രണയിക്കാം. ഇളം കാറ്റ്, മഴ ,മഞ്ഞു, കടൽ…. പ്രകൃതിയുടെ self healing ശ്രോതസുകളാണ്. എത്ര കടുത്ത സമ്മർദ്ദങ്ങളെയും അലിയിപ്പിച്ചു കളയാൻ കെൽപ്പുള്ള പ്രകൃതിയുടെ അത്ഭുതം.

എന്തൊക്കെ ഫിലോസഫി പറഞ്ഞാലും കാശിന് കാശു തന്നെ വേണം. പോക്കറ്റിൽ കാശുള്ളവന്റെ കോൺഫിഡൻസും, കാശില്ലാത്തവന്റെ ഹൃദയമിടിപ്പും പകലും  രാത്രിയും എന്ന പോലെ വ്യത്യസ്തമാണ്. പലപ്പോഴും പല സന്ദർഭങ്ങളിലും ഒരു റിലീഫ് എന്ന നിലയിൽ ഞാൻ പ്രണയത്തെ കാണുന്നു. ഒരു റിലീഫ് തേടി ക്ലബ് ഹൗസിലും വാട്ട്സാപ്പിലും അവിഹിത പ്രെണയത്തിൽ പെട്ടുപോയാൽ, പെട്ടിയിലെ അവസാനത്തെ ആണിയാണ് സ്വയം അടിക്കുന്നത് എന്ന് മറക്കരുത്. ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിൽ ആണെന്നുള്ള സിദ്ധാന്തം ശെരിയോ തെറ്റോ ആയിക്കോട്ടെ….. ജീവന്റെ തുടിപ്പ് ഡോക്ടർമാർ നോക്കിക്കോളും, പക്ഷേ ജീവിതത്തിന്റെ സ്പന്ദനം നിലനിർത്തുന്നത് നമ്മുടെ ഉള്ളിൽ കെട്ടു പോകാതെ നമ്മൾ തന്നെ തിരി തെളിയിക്കുന്ന പ്രണയത്തിന്റെ വെളിച്ചമാണ്. അതിൽ സ്വപ്നങ്ങളുണ്ട്, സന്തോഷമുണ്ട്, പ്രതീക്ഷകളുണ്ട്.  "സ്വപ്നങ്ങളേക്കാൾ മനോഹരമാണ് പ്രണയം, പ്രണയിക്കാൻ അറിയാമെങ്കിൽ"!

- മനു മാത്യുസ്  

Tuesday, July 5, 2022

ഭാഗ്യം

തീരത്തടിക്കുന്ന ഓളങ്ങളിൽ പെട്ട് കടലിലേക്ക് തെന്നി വീഴുന്ന ചെറുപ്രാണികളെ ഭക്ഷണമാക്കാൻ കരയോളം വന്നെത്തിനോക്കുന്ന വിശന്നുവലഞ്ഞ ആ മത്സ്യക്കുഞ്ഞ് ഒരുപക്ഷേ കരയോളം വന്നെത്തിനോക്കുന്ന മത്സ്യക്കുഞ്ഞുങ്ങളെ കൊത്തിപ്പിടിക്കാൻ കാത്തുനിന്നിരുന്ന കടൽകാക്കയെ കണ്ടുകാണില്ല. 


കടൽക്കരയിൽ കാറ്റുകൊള്ളാൻ വന്നിരുന്ന പ്രണയികൾ വലിച്ചെറിഞ്ഞ ഒരു  കേക്കിൻ കഷ്ണം ശ്രദ്ധയിൽ പെട്ട കടൽകാക്ക പൊടുന്നനെ അതും കൊത്തിയെടുത്ത് എങ്ങോ പറന്നുപോയ്. 

ചെറുപ്രാണികളെ വയറുനിറയുവോളം ഭക്ഷിച്ച് ആ മത്സ്യക്കുഞ്ഞും അസ്തമന സൂര്യന്റെ വെളിച്ചം മങ്ങുംമുൻപ് ആഴിയുടെ അടിത്തട്ടിലേക്കെങ്ങോ മറഞ്ഞുപോയ്.

സത്യത്തിൽ ഇവരിലാരെയാണ് ഭാഗ്യം കടാക്ഷിച്ചത്?  

- കടത്തനാടൻ

തെരുവിലെ മനുഷ്യർ

അന്ന് അയാൾ പതിവിലും വൈകിയാണ് ജോലിസ്ഥലത്തുനിന്നും റൂമിലോട്ട് പോകുന്നത്. നാട്ടിലെ പ്രാരാബ്ധങ്ങളുടെ അലമുറകൾ തന്നെയായിരിക്കണം, ആയാസങ്ങൾക്കിടയിലും ആ പ്രവാസിയുടെ കാലുകൾക്ക് വേഗത പകരുന്നത്. 

ബസിൽ നിന്നും പുറത്തേക്കിറങ്ങി തിരക്കുള്ള തെരുവിലൂടെ തന്റെ താമസസ്ഥലത്തോട്ടുള്ള പത്തുമിനിട്ട് നടത്തത്തിന് നാന്ദി കുറിക്കവേ, ഉയർന്ന തരംഗദൈർഘ്യമുള്ള, എന്തോ സഹായാഭ്യർത്ഥന നിറച്ച, അവശതയുടെയും, നിസ്സഹായതയും ശ്രുതിപുരണ്ട ഒരു ഒറ്റപ്പെട്ട ശബ്ദം അയാളുടെ ശ്രദ്ധയിൽപ്പെട്ടു. 

ആ സമയം, ആ തെരുവിലൂടെ കടന്നുപോയ മുഴുവൻപേരും ആ ശബ്ദം കേട്ടിട്ടുണ്ടാവണം; പക്ഷെ, ആരിൽനിന്നും പ്രത്യുത്തരം കിട്ടാത്തതിനാലാവണം, ഒരുവശം പക്ഷാഘാതവും, ഓട്ടം നിലച്ചകാലുകളുമായി മൊട്ടറൈസ്ഡ് വീൽചെയറിൽ നിന്നും, വാർദ്ധക്യത്തിലെത്തിയ ആ പെൺശബ്ദം അയാൾക്കായി കാത്തിരുന്നത്. 

ആവശ്യം ആരായേണ്ടിവന്നില്ല; വലത്തേ കാലിലെ ഷൂവിന് ജോഡിയായി ഇടത്തേ കാലിൽ കിടക്കേണ്ട ഷൂസ്, തിരക്കിനിടയിലെന്തോകൊണ്ട് വഴുതിവീണതാണ്... 

അത് തിരികെ കാലിനോടുറപ്പിക്കാൻ ആരുടെയെങ്കിലും സഹായം ആവശ്യപ്പെട്ടതായിരിക്കണം ആ വൃദ്ധ എന്ന് കണ്ടപ്പോൾ തന്നെ അയാൾക്ക് പിടികിട്ടി. 

എങ്കിലും അത് തന്നെയാണോ ആവശ്യം എന്ന് ഉറപ്പുവരുത്താനായി അയാൾ ആ വൃദ്ധയോട് ആരാഞ്ഞു. 

അതെ... അത് തന്നെ... 

എങ്കിലും, ഇത്രേം പേരുടെ ഇടയിലും,  പലതവണ ഉച്ചത്തിൽ വിളിച്ചിട്ടും ആ ശബ്ദത്തെ കേൾക്കാതെപോയ കാതുകളെ ഓർത്തുള്ള ആ വൃദ്ധയുടെ നൊമ്പരവും, മനുഷ്യത്വത്തിന്റെ ഒരു കണ്ണിയെങ്കിലും ഈ തെരുവിലുണ്ടായിരുന്നല്ലോ എന്നതോർത്തുള്ള അദ്ദേഹത്തിന്റെ കടപ്പാടും ആ അധരങ്ങൾ മൊഴിഞ്ഞതിനേക്കാൾ, നിറഞ്ഞകണ്ണുകളിൽ അയാൾ കണ്ടു. 
അയാളുടെ ഉള്ളും നിറഞ്ഞു. 

റോഡുമുറിച്ചുകടക്കാൻ ആ വൃദ്ധയെ സഹായിക്കുന്നതുവരെ അവർ ഒരു ലഘുസംഭാഷണത്തിലേർപ്പെട്ടു. 
ശുഭം.

അയാളുടെ ദീർഘനിശ്വാസങ്ങൾ തെരുവിലെ അലഞ്ഞുനടക്കുന്ന കാറ്റിനോട് ഇങ്ങനെ മന്ത്രിച്ചു:

`നിശ്ചലരായവരുടെ പാദങ്ങളിൽ നിന്നും തെറിച്ചുപോയ പാദുകങ്ങളുടെ, 
നിസ്സഹായതയുടെ ശ്രുതിപുരണ്ട നിലവിളികൾ കേട്ടിട്ടുണ്ടോ? ഇല്ലായെങ്കിൽ, 
നാളെമുതൽ തെരുവുകളിൽ നിന്നുയരുന്ന ഉത്ക്കൃഷ്ടമല്ലാത്ത ശബ്ദങ്ങൾക്ക്കൂടെ  കാത്കൊടുത്തോളൂ...´ 

ഫ്രഡി

ഭംഗി

ഭംഗിയില്ലാത്തവൾ
പെണ്ണായി പിറക്കരുതെന്നു
പെണ്ണുകാണാൻ
 വന്നവരിൽ പലരും
അവളെ ഓർമിപ്പിച്ചു.

പുകയേറ്റു കരിപുരണ്ട അടുക്കളയിൽ.
കണ്ണുനീര് 
നെഞ്ചിലെ തീചുളയിൽ
വറ്റിയ കണ്ണുകളുമായി
 പെറ്റമ്മ .

അടുത്ത വിലപ്പറച്ചിലുകാരന്
പലഹാരമുണ്ടാക്കാൻ
ഏതു കടയിൽ കടം പറയുമെന്നോർത്ത് കലങ്ങിയ കണ്ണുകളുമായി  നെഞ്ചുരുകുന്ന അച്ഛൻ.

ഒടുവിൽ,
ഭംഗിയും, പൊന്നും, പണവും വേണ്ടത്തിടത്തേക്ക്
അവൾ മണവാട്ടിയായി പോയ്.

അവളെ യാത്രയാക്കി തിരികെ നടക്കുമ്പോൾ ആരോ സ്വകാര്യമായി  മന്ത്രിച്ചു
അവൾ ശാന്തമായി ഉറങ്ങുന്നതിനു മുകളിലെങ്കിലും
ഒരു ഭംഗിയുള്ള മൈലാഞ്ചി നടണം.

 -പില്ലൂസ്‌  

സ്ത്രീ

ചെമ്മൺ പാതായിലൂടെ 
നടന്നു ഞാൻ പോകവേ 
കർണകാലോരമാം 
രോദനം കേട്ടു ഞാൻ 

ചുറ്റിലും നോക്കുന്നു 
ഭയമുണ്ടെനിക്കൊപ്പം 
ചുറ്റിലും നരബോജിത്തം 
ചവിട്ടുന്ന മണ്ണിത് 
കണ്ടു ഞാനാകാഴ്ച 
അറിയാതെ കൺമിഴി പൊത്തിഞാൻ നിന്നുപോയി 

കൈകാൽ തളരുന്നു 
ഉള്ളം പിടയ്ക്കുന്നു 
എൻ മുന്നിലൊരു 
ജീവൻ നിന്ന് പിടക്കുന്നു 
എന്തു ഞാൻ ചെയ്യേണം 
ആരെ വിളിക്കണം 
തെല്ലു പരിഭവത്തോടെ ഞാൻ - നിന്നുപോയി .

കൂർത്ത നഖങ്ങളാൽ 
മാന്തിപറിച്ചൊരാ മുഖത്തിൽ 
നൊന്തു പ്രസവിച്ചോരമ്മയെ - കണ്ടു ഞാൻ 
കൂർത്ത നഖങ്ങളാൽ മാന്തിപറിചോര മുഖത്ത് 
കൂടപ്പിറപ്പായ സോദരിയെ കണ്ടു ഞാൻ 
കൂർത്ത നഖങ്ങളാൽ മാന്തി പറിച്ചൊരാ മുഖത്ത് 
കണ്ണിന്റെ കണ്ണായ മകളെ 
കണ്ടു ഞാൻ 

പുറത്തേക്കു തള്ളിയ 
 കൺമിഴി കൊണ്ടിതാ 
ലോകത്തെ നോക്കുന്നു 
ചലിക്കാത്ത മേനിയാൽ.
കാമത്തിൽ വെറിപൂണ്ട കുറുനറിക്കൂട്ടമേ 
ഓർക്കുക 
അമ്മയാണ്,
സോദരിയാണ്,
പൊന്മകളാണ് 
സ്ത്രീ 
കുറുനരി കൂട്ടംതൻ 
താണ്ഡവമാടുമ്പോൾ 
സ്ത്രീതോമേ ശപിക്കല്ലേ 
ഭൂമിയെ 
കുറുനരികൂട്ടത്തെ 
കുഴിവെട്ടി മൂടുവാൻ 
ഒരു സുപ്രഭാതം 
വിടരട്ടെ പാരിൽ ...

-പില്ലൂസ്‌  

വിഷ്ണൂ...